“ഒടുക്കത്തെ ദാഹം…
ഹൊ…തൊണ്ട വരളുന്നു..”
“എന്തിന്…??
സമൃദ്ധിയാം വളരും തരു നിരകളുടെ തണലിൽ വസിയ്ക്കും നിന്റെ രോദനം പോലും എന്നിൽ പരിഹാസം ഉണർത്തുന്നു..
നിർത്തുക നിന്റെ പുലമ്പലുകൾ…”!
“ഉം…എന്തു ചെയ്യാം..
ഇവിടെ ഈ വൃക്ഷങ്ങളുടെ തണലിൽ കെട്ടിപ്പടുത്ത കൂടാരാത്തിനുള്ളിൽ അന്തിയുറങ്ങുമ്പോൾ
‘ഇത് കല്ലറയല്ലേ..’ എന്ന ഉൾഭയം മായുന്നതേയില്ല..!
മരണാനന്തരം ഒരു ജന്മമുണ്ടെന്ന മൂഡ്ഡ വിശ്വാസത്തിന്മേൽ ഒരു പക പോക്കലിനായ് ഇറങ്ങി തിരിച്ചതായിരുന്നു…!
എന്നാലിവിടം എത്തിപ്പെട്ടപ്പോൾ അറിയുന്നൂ ഞാൻ..
വിരലുകൾ പോലും ചലിപ്പിയ്ക്കാനാവാതെ,
കൺപോളകൾ പോലും തുറന്നടയ്ക്കാനാവാതെ,
ചുറ്റിനും കൂരിരുട്ടും..
എല്ലുന്തിയ തൊണ്ടയുടെ വരൾച്ചയും..
ഉഷ്ണവും..വിയർപ്പിൻ ഗന്ധവും മാത്രം…!
ഈ തണൽ മരങ്ങൾക്കു ചുവട്ടിൽ ഞാൻ വീർപ്പുമുട്ടുന്നു…!

No comments:
Post a Comment